Total Pageviews

Wednesday, September 30, 2020

സന്മാർഗ കഥകൾ-തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ


*"തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ …"*

ഒരു കച്ചവടക്കാരന്‍ എന്നും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത്‌ പതിവായി നടക്കുമായിരുന്നു…
പതിവായുള്ള ആ പ്രവര്‍ത്തിക്കിടയില്‍ അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചു .കടല്‍ തീരത്ത് തന്റെതല്ലാതെ മറ്റൊരു അദൃശ്യമായ മറ്റൊരു കാല്‍പാട് കൂടി ഉണ്ടെന്ന കാര്യം .!!അത് ദൈവത്തിന്റെ കാല്‍പ്പാടു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.പിന്നീട് അയാള്‍ തന്റെ ആകുലതകളും സന്തോഷങ്ങളും പങ്കുവച്ചു. അദേഹത്തിന്റെ ദിനങ്ങള്‍ ആഹ്ലാദം നിറഞ്ഞതായി. ജീവിതത്തിനു പുതിയ മാനങ്ങള്‍ കൈവന്നു. ബിസ്സിനെസ്സ് അതിന്റെ പരകോടിയിലെത്തി പുത്രന്മാര്‍ നല്ലനിലയില്‍
എത്തി .!!!
എന്നാല്‍ പെട്ടൊന്നോരുനാല്‍ ദൈവത്തിന്റെ കാല്‍പ്പാടുകള്‍ അപ്രത്യക്ഷമായി സ്വന്തം കാല്‍പ്പാടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു ..അതിനു ശേഷം ബിസ്സിനെസ്സ് തകര്‍ന്നു,ഭാര്യ രോഗിണിയായി ,മകന്‍ അപകടത്തില്‍ പെട്ട് ശയ്യാവലംബി ആയി.!!
.
എന്നാല്‍ അയാള്‍ പ്രശ്നങ്ങളെ ധീരമായി നേരിട്ടു.!ബിസ്സിനെസ്സ് വീണ്ടും ലാഭത്തിലായി ജീവിതം നല്ല അവസ്ഥയിലേയ്ക്കു മടങ്ങിവന്നു ..പക്ഷെ അയാള്‍ ഒരിക്കലും തന്റെ കടല്‍ത്തീരത്ത്‌ കൂടിയുള്ള സവാരി ഒഴിവാക്കിയിരുന്നില്ല .ദൈവത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടില്ലെന്നു മാത്രം ..
.
എന്നാല്‍ പെട്ടോന്നോരുനാൾ വീണ്ടും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു കാണുകയായി ..!! വളരെയധികം സങ്കടത്തോടും അതിലധികം പരിഭവത്തോടും അദ്ദേഹം ദൈവത്തോട് ചോദിച്ചു ..”എന്റെ കഷ്ടകാല സമയത്ത് അങ്ങ് എവിടെയായിരുന്നു ….!!ആ സമയങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങയുടെ കാല്‍പ്പാടുകള്‍ എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ .അപ്പോള്‍ ദൈവത്തിന്റെ ശാന്ത സ്വരത്തിലുള്ള ശബ്ദം അയാള്‍ക്ക്‌ കേള്‍ക്കായി …”മകനെ നീ നിന്റെ കഷ്ട കാലങ്ങളില്‍ പതിഞ്ഞു കണ്ട കാല്പാടുകള്‍ നിന്റെതായിരുന്നില്ല അവ എന്റേതായിരുന്നു …കാരണം നിന്റെ കഷ്ടകാല സമയങ്ങളില്‍ ഉടനീളം നിന്നെ ചുമലിലേറ്റി ഞാന്‍ നടക്കുകയായിരുന്നു”

 * 

Sunday, September 27, 2020

എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ..

*🌻ശുഭചിന്ത🌻*

*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....!*

_സര്‍വസംഗ പരിത്യാഗി ആയിട്ടാണ് ആ യോഗി അറിയപ്പെട്ടിരുന്നത്.._

*അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം..., ഒടുവില്‍ അതും വലിച്ചെറിഞ്ഞു...*

_കൈത്തലം കൂട്ടിപ്പിടിച്ചാല്‍ കഴിക്കാനുള്ള പാത്രമായി അത് ഉപയോഗിക്കാം, പിന്നെന്തിന് സ്വന്തമായി ഒരു പാത്രം എന്നായിരുന്ന‌ു ആ ത്യാഗിയുടെ വിശദീകരണം..... ഇനി ആകപ്പാടെയുള്ളത് ഒരു കൗപീനം മാത്രം...._

*രാവിലെ ഗ്രാമത്തിലെ കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടിലെ ഒരു കല്ലില്‍ അദ്ദേഹം ഇരിക്കും...*

_അന്തിയാവോളം ആ ഇരുപ്പ് തന്നെ, പിന്നെ എഴുന്നേറ്റു പോകും...._

*അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ യോഗി കാവിനു മുന്നിലെത്തിയപ്പോള്‍, താന്‍ പതിവായി ഇരുന്ന കല്ലില്‍ മറ്റൊരു സന്യാസി ഇരിക്കുന്നു....!*

_ത്യാഗിയുടെ സംയമനം വിട്ടുപോയി..._

*അദ്ദേഹം സന്യാസിയുടെ അടുത്ത് ചെന്ന് പറഞ്ഞു...,*

_“ഹും… അതെന്റെ കല്ലാ, മാറിയിരിക്കൂ…. എനിക്കിരിക്കണം.”_

*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....🤭*

_കൗപീനധാരിക്കും കല്ലിനോട് മമത ഉണ്ടായി. അത് അഹങ്കാരത്തെ ഉത്തേജിപ്പിച്ചു. ത്യാഗികളുടെ അവസ്ഥ ഇതാണെങ്കില്‍ ലൗകികരായ നമ്മുടേതോ...🤔_

*എന്തിലെങ്കിലും ഒന്നില്‍ ഒട്ടി നില്ക്കാതെ സാധാരണ മനുഷ്യര്‍ക്ക് ലോകത്തില്‍ ജീവിക്കുക അസാദ്ധ്യം....*

_അതുകൊണ്ട് *നമുക്ക് സ്നേഹിക്കാനും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്വന്തമാക്കാനും എന്തെങ്കിലുമൊന്ന് ഉള്ളത് നന്ന്.* പക്ഷേ അത് നിസാരകാര്യങ്ങളിലാകരുത്..._

*മഹത്തായ കാര്യങ്ങളില്‍ ഈശ്വരനില്‍ ഒട്ടി നില്ക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. അതിൽ കൂടി ശാന്തിയും സമാധാനവും നമുക്ക് സ്വന്തമാകും. ആ സ്വാര്‍ത്ഥത അപകടം വരുത്തുകയില്ല...🙏*

🌻🌻🌻®️🌻🌻🌻

Tuesday, August 18, 2020

യുധിഷ്ഠിരനോട് യക്ഷൻ ചോദിക്കുന്നത്

മഹാഭാരതം വനപർവത്തിൽ ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പരയുണ്ട് .. പാണ്ഡവരുടെ വനവാസകാലം.. യുധിഷ്ഠിരനോട് യക്ഷൻ ചോദിക്കുന്നത്. 🌷

👉🏻സൂര്യൻ ഏതിൽ ഊന്നി നിൽക്കുന്നു?
💬 *സത്യത്തിൽ*

👉🏻ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? - 
💬 *അമ്മ*

👉🏻ആകാശത്തെക്കാൾ ഉയർന്നത്‌ -
💬 *അച്ഛൻ*

👉🏻കാറ്റിനെക്കാൾ വേഗം കൂടിയത്? -
💬 *മനസ്സ്*

പുല്ലിനെക്കാളെറെയുള്ളത്? -💬 *ചിന്തകൾ*

👉🏻ഹ്യദയമില്ലാത്തത്? -
💬 *കല്ല്
*
👉🏻മരണമടുത്തയാളുടെ മിത്രം? 
💬 *ദാനം*

👉🏻സുഖത്തിന് ആശ്രയം? - 
💬 *ശീലം*

👉🏻ശ്രേഷ്ഠമായ സ്വത്ത്? -
💬 *അറിവ്*

👉🏻ഏറ്റവും വലിയ ലാഭം? - 
💬 *ആരോഗ്യം*

👉🏻ഏറ്റവും വലിയ സുഖം? - 
💬 *സന്തുഷ്ടി*

പരമമായ ധർമ്മം? - 
💬 *ആരെയും ഉപദ്രവിക്കാതിരിക്കൽ*

👉🏻ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? - 
💬 *മനസ്സിനെ*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല? - 
💬 *ക്രോധത്തെ*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? -
💬 *അതിമോഹത്തെ.*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? -
💬 *അഹങ്കാരത്തെ*

👉🏻അജ്ഞതയെന്നാൽ? - 
💬 *കടമകൾ അറിയാത്തത്*

👉🏻ലോകത്തെ മൂടിയിരിക്കുന്നതെന്ത്‌?  💬 **അജ്ഞത* *
👉മനുഷ്യന് ഏറ്റവും മഹത്തരമായത് എന്ത്🀠 
💬 *നല്ല പെരുമാറ്റം അഥവാ സ്വഭാവം* 

നല്ലത് എന്ന് തോന്നിയാൽ ഇത് ജീവിതത്തിൽ കൊണ്ടുവരിക. മറ്റുള്ളവർക്കു പകർന്നു കൊടുക്കുക.

ചെമ്മന്തിട്ട മഹാദേവക്ഷേത്രം

🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 38_* 

*ചെമ്മന്തിട്ട മഹാദേവക്ഷേത്രം* 

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

തൃശ്ശൂരിൽനിന്ന് പന്നിത്തടം വഴിയുള്ള കുന്നംകുളം വണ്ടിയിൽ കയറിയാൽ ചെമ്മന്തിട്ട ബസ് സ്റ്റോപ്പിൽ ഇറങ്ങാം. അവിടെനിന്ന് 4 ഫർലോങ്ങ് നടന്നാൽ ക്ഷേത്രത്തിലെത്താം.

സ്വയംഭൂവായ ശിവലിംഗത്തിന് ഏകദേശം ഒരാൾ ഉയരം കാണും.  ഒത്ത ശ്രീകോവിലിൽ മഹാദേവൻ കിഴക്കോട്ട് ദർശനം ചെയ്ത് വാണരുളുന്നു. സതീദഹനം കഴിഞ്ഞ് രൗദ്രഭാവത്തിലുള്ള നിൽപ്പാണ്. ആ മുഖത്തേക്ക് നോക്കാൻ തന്നെ സർവ്വരും ഭയപ്പെടും. പുലിയന്നൂർ മലയിലേക്കാണ് തന്ത്രിസ്ഥാനം. രണ്ടുനേരം പൂജയുണ്ട്. ഉപദേവതകൾ അയ്യപ്പൻ, ഗണപതി, ഭഗവതി, നാഗൻ, നരസിംഹം, എന്നിവരാണ്. പൂജകൊട്ടും കഴകക്കാരും നാട്ടുകാരുടെ പങ്കാളിത്തവും ധാരാളമുണ്ട്. ദേവസ്വം ബോർഡാണ് ക്ഷേത്രം ഭരണം. മഠത്തിൽ മന, കണ്ടൻജാത മന, ഓക്കിമന, വെമ്മനത്തൂർ മന, കുറിയേടത്ത് മന, നെടുമ്പഴി മന, ചേന്നാസ്മന, കല്ലൂർ മന, അകമഴി മന തുടങ്ങി 13 മനക്കാരുടെ ക്ഷേത്രമായിരുന്നു. ഊരായ്മക്കാരിലെ കുറിയേടത്ത് മനയ്ക്കലെ താത്രിക്കുട്ടിയുടെ സ്മാർത്തവിചാര കഥ പ്രസിദ്ധമാണ്.

മീനമാസത്തിലാണ് ഉത്സവം. ഉത്രട്ടാതി കൊടികയറി തിരുവാതിര ആറാട്ടായി സമാപിക്കുന്നു. കൂടാതെ ശിവരാത്രിയും ആഘോഷിച്ചുവരുന്നുണ്ട്. മിഥുനമാസത്തിലെ ചിത്ര നക്ഷത്രം പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

ചെമ്മന്തിട്ട മഹാദേവൻ, പന്നിയൂർ നിന്നും ഭയപ്പെട്ടോടിയെത്തിയ നമ്പൂതിരിമാർക്ക് അഭയം നൽകി എന്നാണ് വിശ്വാസം. സമ്പന്നമായ വള്ളുവനാട് കൈവശപ്പെടുത്തുവാൻ സാമൂതിരി ആഗ്രഹിച്ചു. അപ്പോഴാണ് പന്നിയൂർ ഗ്രാമക്കാരും ശുകപുരം ഗ്രാമക്കാരും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ച് പന്നിയൂർക്കാർ സാമൂതിരിയുടെയും ശുകപുരക്കാർ വെള്ളാട്ടിരിയുടെയും പക്ഷം പിടിച്ചു. പന്നിയൂർ ഗ്രാമക്കാർ ഒരു ക്ഷേത്രം നിർമ്മിച്ച് അതിൽ ശിവനെ പ്രതിഷ്ഠിക്കാൻ ഒരുങ്ങി. ഇതറിഞ്ഞ ശുകപുരക്കാർ ക്ഷേത്രം ചുട്ടെരിച്ചു. ആകെ ബഹളമായി. ഭയപ്പെട്ട് ഒരുകൂട്ടം ഓടി ചെമ്മന്തിട്ടയിലെത്തി. അവർ ക്ഷേത്രത്തിനു സമീപം താമസിച്ചു. അവരൊക്കെ തന്നെയായിരിക്കാം പിന്നീട് ക്ഷേത്രത്തിലെ ഉടമകളായത്.

ആദ്യകാലത്ത് ക്ഷേത്രത്തിൽ വാരസദ്യ നടന്നിരുന്നു. കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്തവർ ചെമ്മന്തിട്ട മഹാദേവന്റെ അനുഗ്രഹം വാങ്ങിയിരുന്നു.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

ഞണ്ടുപാറ* *ഗുഹാ* *ക്ഷേത്രം

*ഞണ്ടുപാറ* *ഗുഹാ* *ക്ഷേത്രം

*
==============

ഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടം ഞണ്ടുപാറ ഗുഹാ ക്ഷേത്രം

ഞണ്ടുപാറ ഗുഹാ ക്ഷേത്രം
...തിരുവനന്തപുരം നിവാസികൾക്കു പോലും അപരിചിതമായ ഒരിടം... തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളില‍ൊന്നാണ് തിരുവനന്തപുരം കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ഇവിടെ കുന്നും മലകളും താണ്ടി സഞ്ചാരികളെത്താറുണ്ട്. തിരുവനന്തപുരത്തിന്‍റെ കാണാക്കാഴ്ചകളുമായി കാത്തിരിക്കുന്ന ഞണ്ടുപാറയുടെയും ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിന്‍റെയും വിശേഷങ്ങളിലേക്ക്...
ഞണ്ടുപാറ
തിരുവനന്തപുരത്തിന്‍റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നായ അമ്പൂരിയ്ക്ക് തൊട്ടടുത്തു കുട്ടമലയ്ക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറത്ത്, ഒന്നു കൂടി വ്യക്തമാക്കിയാൽ അമ്പൂരിയ്ക്ക് പുറത്ത് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവർ ഏറെയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.

ഞണ്ടുപാറ ഗുഹാ ക്ഷേത്രം
ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രത്തിന് ഈ പേരുകിട്ടുന്നത്. ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

ഒരു മണിക്കൂർ നടന്നു കയറ്റം താഴെ നിന്നും മുകളിലേക്ക്, അതായത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയിലേക്ക് നടന്നെത്തുവാൻ മാത്രമേ സാധിക്കൂ. കുന്നും മലയും കയറി കിതച്ചിരുന്നും പുല്ലുകൾ വകഞ്ഞു മാറ്റിയും കല്ലുകൾ നിറഞ്‍ വഴിയിലൂടെ കയറണം. കയറിത്തുടങ്ങിയാൽ പിന്നെ രസമാണ്.. എങ്ങനെയും തീർത്ത് മാത്രമേ താഴേക്കിറങ്ങൂ... കുത്തനെയുള്ള പാറ കയറിയും ചരിവുകൾ സൂക്ഷിച്ചു കയറിയുമൊക്കെ ഏതാണ്ട് ഒരുമണിക്കൂർ സമയം വേണ്ടിവരും ഞണ്ടുപാറയുടെ മുകളിലെത്തുവാന്‍.
മഴ പെയ്യുവാൻ പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള്‌ നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തുമായിരുന്നുവത്രെ. ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്.
മുകളിലെത്തിയാൽ
കയറ്റംകയറി മുകളിലെത്തിയാല്‍ അതുവരെയുള്ള ക്ഷീണത്തെയെല്ലാം മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണുവാനുള്ളത്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ചയും ഒക്കെ മനസ്സിനെ തണുപ്പിക്കും. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.
പോകുവാൻ പറ്റിയ സമയം പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം
എത്തിച്ചേരുവാന്‍ തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിക്ക് തൊട്ടടുത്ത് കുട്ടമലയും കുട്ടമലയോട് ചേർന്ന് ഞണ്ടുപാറയും സ്ഥിതി ചെയ്യുന്നു. അമ്പൂരി- കുട്ടമല റോഡിൽ എസ്എൻഡിപി ഓഫീസിന് എതിർവശത്തുള്ള കവാടത്തിലൂടെ മുകളിലോട്ട് കയറിയാൽ മതി🙏

Monday, March 30, 2020

ചെമ്മന്തിട്ട മഹാദേവക്ഷേത്രം

🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 38_* 

*ചെമ്മന്തിട്ട മഹാദേവക്ഷേത്രം* 

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

തൃശ്ശൂരിൽനിന്ന് പന്നിത്തടം വഴിയുള്ള കുന്നംകുളം വണ്ടിയിൽ കയറിയാൽ ചെമ്മന്തിട്ട ബസ് സ്റ്റോപ്പിൽ ഇറങ്ങാം. അവിടെനിന്ന് 4 ഫർലോങ്ങ് നടന്നാൽ ക്ഷേത്രത്തിലെത്താം.

സ്വയംഭൂവായ ശിവലിംഗത്തിന് ഏകദേശം ഒരാൾ ഉയരം കാണും.  ഒത്ത ശ്രീകോവിലിൽ മഹാദേവൻ കിഴക്കോട്ട് ദർശനം ചെയ്ത് വാണരുളുന്നു. സതീദഹനം കഴിഞ്ഞ് രൗദ്രഭാവത്തിലുള്ള നിൽപ്പാണ്. ആ മുഖത്തേക്ക് നോക്കാൻ തന്നെ സർവ്വരും ഭയപ്പെടും. പുലിയന്നൂർ മലയിലേക്കാണ് തന്ത്രിസ്ഥാനം. രണ്ടുനേരം പൂജയുണ്ട്. ഉപദേവതകൾ അയ്യപ്പൻ, ഗണപതി, ഭഗവതി, നാഗൻ, നരസിംഹം, എന്നിവരാണ്. പൂജകൊട്ടും കഴകക്കാരും നാട്ടുകാരുടെ പങ്കാളിത്തവും ധാരാളമുണ്ട്. ദേവസ്വം ബോർഡാണ് ക്ഷേത്രം ഭരണം. മഠത്തിൽ മന, കണ്ടൻജാത മന, ഓക്കിമന, വെമ്മനത്തൂർ മന, കുറിയേടത്ത് മന, നെടുമ്പഴി മന, ചേന്നാസ്മന, കല്ലൂർ മന, അകമഴി മന തുടങ്ങി 13 മനക്കാരുടെ ക്ഷേത്രമായിരുന്നു. ഊരായ്മക്കാരിലെ കുറിയേടത്ത് മനയ്ക്കലെ താത്രിക്കുട്ടിയുടെ സ്മാർത്തവിചാര കഥ പ്രസിദ്ധമാണ്.

മീനമാസത്തിലാണ് ഉത്സവം. ഉത്രട്ടാതി കൊടികയറി തിരുവാതിര ആറാട്ടായി സമാപിക്കുന്നു. കൂടാതെ ശിവരാത്രിയും ആഘോഷിച്ചുവരുന്നുണ്ട്. മിഥുനമാസത്തിലെ ചിത്ര നക്ഷത്രം പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

ചെമ്മന്തിട്ട മഹാദേവൻ, പന്നിയൂർ നിന്നും ഭയപ്പെട്ടോടിയെത്തിയ നമ്പൂതിരിമാർക്ക് അഭയം നൽകി എന്നാണ് വിശ്വാസം. സമ്പന്നമായ വള്ളുവനാട് കൈവശപ്പെടുത്തുവാൻ സാമൂതിരി ആഗ്രഹിച്ചു. അപ്പോഴാണ് പന്നിയൂർ ഗ്രാമക്കാരും ശുകപുരം ഗ്രാമക്കാരും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ച് പന്നിയൂർക്കാർ സാമൂതിരിയുടെയും ശുകപുരക്കാർ വെള്ളാട്ടിരിയുടെയും പക്ഷം പിടിച്ചു. പന്നിയൂർ ഗ്രാമക്കാർ ഒരു ക്ഷേത്രം നിർമ്മിച്ച് അതിൽ ശിവനെ പ്രതിഷ്ഠിക്കാൻ ഒരുങ്ങി. ഇതറിഞ്ഞ ശുകപുരക്കാർ ക്ഷേത്രം ചുട്ടെരിച്ചു. ആകെ ബഹളമായി. ഭയപ്പെട്ട് ഒരുകൂട്ടം ഓടി ചെമ്മന്തിട്ടയിലെത്തി. അവർ ക്ഷേത്രത്തിനു സമീപം താമസിച്ചു. അവരൊക്കെ തന്നെയായിരിക്കാം പിന്നീട് ക്ഷേത്രത്തിലെ ഉടമകളായത്.

ആദ്യകാലത്ത് ക്ഷേത്രത്തിൽ വാരസദ്യ നടന്നിരുന്നു. കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്തവർ ചെമ്മന്തിട്ട മഹാദേവന്റെ അനുഗ്രഹം വാങ്ങിയിരുന്നു.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

Tuesday, March 24, 2020

ശുദ്ധിപഞ്ചകം

ശുദ്ധിപഞ്ചകം --5.ഗൃഹശുദ്ധിശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍

ഇതില്‍ ശുദ്ധിപഞ്ചകത്തെ കുറിച്ച് ചുരുക്കത്തില്‍ പറയാം.ശുദ്ധിതല്പരന്മാരായ നിങ്ങള്‍ക്ക് അതില്‍ ശ്രദ്ധയേറും എന്ന് നമുക്ക് വിശ്വാസമുണ്ട്‌.ദേഹശുദ്ധി,വാക്ശുദ്ധി,ഇന്ദ്രിയശുദ്ധി,മന:ശുദ്ധി,ഗൃഹശുദ്ധി എന്നീ അഞ്ചുമാണ് ശുദ്ധികള്‍.മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രത്യേകതകള്‍ ആയി ഈ ശുദ്ധികളെ കണക്കാക്കാം.ഇവയെ അനുഷ്ഠിക്കാത്ത ഒരുവന്‌ അവന്‍റെ മനുഷ്യത്വം രക്ഷിക്കുവാന്‍ സാധിക്കുകയില്ല.

ഈ ശുദ്ധിപഞ്ചകം ആര് കൃത്യമായി അനുഷ്ഠിക്കുന്നുവോ അവര്‍ക്ക് ആരോഗ്യവും നിത്യസുഖവും തീര്‍ച്ചയായും ലഭിക്കും.അവരുടെ ശരീരത്തിന് ബലവും ബുദ്ധിക്ക് തെളിവും ഉണ്ടാകും.അവര്‍ ദീര്‍ഘായ്യുസ്സുകളായിരിക്കുമെന്ന് മാത്രമല്ല, ആയുരന്തം വരെ അവര്‍ യുവാക്കന്‍ മാരെ പോലെ ഉല്‍സ്സാഹഭരിതര്‍ ആയിരിക്കുകയും ചെയ്യും.

5.ഗൃഹശുദ്ധി :
വീടിന്റെ എല്ലാ മുറികളിലും സൂര്യപ്രകാശവും ശുദ്ധവായുവും പ്രവേശിക്കണം.മാലിന്യങ്ങള്‍ വീടിന് സമീപത്തുപോലും ഉണ്ടായിരിക്കരുത്.വീടിന്റെ അകവും പുറവും മുറ്റവും നിത്യവും തൂത്ത് വൃത്തിയാക്കണം.വീടിന് സമീപത്ത് മലമൂത്രവിസര്‍ജ്ജനം നടത്തരുത്.കാലത്തും വൈകിട്ടും വീടിനകം സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് പുകയ്ക്കണം.ഇവ അഞ്ചും ഗൃഹശുദ്ധീകരങ്ങളായ കര്‍മ്മങ്ങളാണ്.

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ 
കടപ്പാട് :. കെ. ബാലരാമപണിക്കര്‍
ഗുരുപാദസേവയിൽ ഗുരുദേവക്ഷേത്രം പാറയ്ക്കൽ
https://www.facebook.com/100048269024775/posts/117578436527790/

Friday, March 13, 2020

പാക്കനാരും നമ്പൂര്യച്ചനും

🌿〰🌿〰🌿〰🌿

 *പാക്കനാരും നമ്പൂര്യച്ചനും* 
    
ജാതിയും മതങ്ങളുമെല്ലാം രൂപം കൊണ്ടത് മനുഷ്യരെ നന്മയിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ യാണ്. പക്ഷെ, ഇന്നു പലരും ഈ ലക്ഷ്യം മറന്ന് ജാതിയുടേയും മതത്തിന്റെയും പേരില്‍ കലഹിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ഇത് ഒരിക്കലും നല്ലതല്ല.

ജാതി തന്‍ പേരു പറഞ്ഞൊരാളും
തമ്മില്‍ കലഹിക്കാന്‍ പോകരുതേ
ദൈവത്തിന്‍ മക്കളാം, നമ്മളെല്ലാം
ഒരമ്മ പെറ്റ കിടാങ്ങളല്ലോ!

അതെ നമ്മള്‍ ഒരമ്മ പെറ്റ മക്കളേപോലെ ഇവിടെ കഴിഞ്ഞു കൂടേണ്ടവരാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണരുതെന്ന് ലോകത്തോടു വിളിച്ചു പറഞ്ഞ ദേവ തുല്യനായ ഒരു മനുഷ്യന്റെ കഥയാണ് ഇവിടെ കഥാ പ്രസംഗരൂപേണേ അവതരിപ്പിക്കുന്നത്. നമ്മുടെ ഐതിഹ്യമാലയില്‍ നിന്ന് ചീന്തിയെടുത്ത ഒരേട് അതാണ് പാക്കനാരും നമ്പൂര്യച്ചനും.

പറയി പെറ്റ പന്തിരുകുലത്തിലെ ഏറ്റവും ഇളയ സന്തതിയായിരുന്നു പാക്കനാര്‍ ‘ പണം ആളെക്കൊല്ലിയാണ്, എന്ന് വിശ്വസിച്ച പാക്കനാര്‍ കുട്ടയും മുറങ്ങളുമൊക്കെ ഉണ്ടാക്കി വിറ്റും നാടു തോറും നടന്ന് ഭിക്ഷ യാചിച്ചും ജീവിതം പുലര്‍ത്തി പോന്നു.

ഉള്ളതുകൊണ്ടെന്നും ഓണമുണ്ടും
മുണ്ടുമുറുക്കിയുടുത്തു കൊണ്ടും
ചേലെഴും കൊച്ചു കുടിലിനുള്ളില്‍
പാക്കനാര്‍ സാമോദം വാണിരുന്നു!

ഒരിക്കല്‍ പാക്കനാര്‍ പണവും പ്രതാപവുമുള്ള ചില നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ കയറിചെന്നു പക്ഷെ എന്തു പ്രയോജനം ? അവരെല്ലാം ചേര്‍ന്ന് ആ പാവത്തെ ആട്ടിയോടിച്ചു.

” ഛീ, വര്‍ക്കത്തു കെട്ട അശ്രീകരം ! നേരം പുലരുന്നതേയുള്ളു അതിനു മുന്‍പ് കേറി വന്നിരിക്കുന്നു കടക്കു പുറത്ത്!”

നമ്പൂതിരിമാരുടെ ആട്ടുകേട്ടും
കേട്ടാല്‍ രസിക്കാത്ത വാക്കു കേട്ടും,
കത്തിക്കരിഞ്ഞ വയറുമായി
പാക്കനാരമ്മാവന്‍ നാടു ചുറ്റി!

നട്ടുച്ചയാവോളം അലഞ്ഞു തിരിഞ്ഞിട്ടും പാക്കനാര്‍ക്ക് വിശപ്പടക്കാന്‍ ഒന്നും കിട്ടിയില്ല ഇനി എന്താ ചെയ്ക? തളര്‍ന്ന കാലുകള്‍ നീട്ടി വച്ച് അദ്ദേഹം വീണ്ടും നടന്നു .

അധികം വൈകാതെ പാക്കനാര്‍ പൊന്നിലഞ്ഞിയും കനകാംബരവും പൂത്തു നില്‍ക്കുന്ന ഒരു പഴയ ഇല്ലത്തിന്റെ മുറ്റത്തെത്തി. ഇല്ലത്തെ തമ്പുരാട്ടി പൂക്കളിറുത്തു കൊണ്ട് അല്പ്പം അകലെ തോട്ടത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

പാക്കനാര്‍ ദീന സ്വരത്തില്‍ വിളിച്ചു പറഞ്ഞു.

” അലിവേറുമോമന തമ്പുരാട്ടി
തലകറങ്ങുന്നെന്റെ തമ്പുരാട്ടി
അടിയന്റെ കാളും വിശപ്പുമാറ്റാന്‍
വല്ലതും നല്‍കണേ തമ്പുരാട്ടി !”

ഇതെല്ലാം കേട്ടുകൊണ്ട് ഇല്ലത്തെ അപ്ഫന്‍ നമ്പൂതിരി ഇറയത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നട്ടുച്ച നേരത്ത് ഒരു താഴ്ന്ന ജാതിക്കാരന്‍ കേറി വന്നത് അയാള്‍ക്ക് ഇഷ്ടമായില്ല. അയാള്‍ പുച്ഛത്തോടെ അകത്തു കടന്ന് വാതിലടച്ചു. എങ്കിലും തമ്പുരാട്ടി പാക്കനാരുടെ വിളി കേട്ടു. അവര്‍ ഒരു വലിയ കിണ്ണം നിറയെ പാല്‍ക്കഞ്ഞി കൊണ്ടു വന്ന് പാക്കനാരുടെ മുന്നില്‍ വച്ചു കൊടുത്തു. പാല്‍ക്കഞ്ഞി കണ്ടപ്പോള്‍ സ്വര്‍ഗ്ഗം കണ്ട അനുഭവമാണ് പാക്കനാര്ക്കുണ്ടായത്.

പാക്കനാരമ്മാവനാര്‍ത്തിയോടെ
പാല്‍ക്കഞ്ഞി കോരിക്കുടിച്ചു വേഗം
ആനന്ദമൂറും മിഴികളോടെ
ആവോളം കഞ്ഞി കുടിച്ചു വേഗം.

ദയാലുവായ ആ തമ്പുരാട്ടിയോട് പാക്കനാര്‍ക്ക് എന്തെന്നില്ലാത്ത സ്നേഹവും ആദരവും തോന്നി അദ്ദേഹം പറഞ്ഞു .

” അമ്മേ അടിയന്‍ വഴിയില്‍ തലകറഞ്ഞി വീണൂ പോകുമായിരുന്നു അമ്മയുടെ കാരുണ്യം അടിയന്റെ വിശപ്പകറ്റി ഇതിനു എന്തു പ്രതിഫലമാണ് തരേണ്ടതെന്ന് മാത്രം അറിഞ്ഞു കൂടാ”

” ഇതിനു പ്രതിഫലമൊന്നും വേണ്ട വിശക്കുന്നവര്‍ക്ക് കഞ്ഞി കൊടുന്നത് പ്രതിഫലം മോഹിച്ചല്ല. അതൊരു പുണ്യപ്രവൃത്തി മാത്രമാണ് ” തമ്പുരാട്ടി അറിയിച്ചു.

” എങ്കിലും ഈ ഇല്ലത്ത് എന്തെങ്കിലുമൊരു അത്യാഹിതമുണ്ടായാല്‍ അടിയനെ അറിയിക്കാന്‍ മറക്കരുത് അമ്മക്ക് എന്നും നല്ലതേ വരു”

നിറഞ്ഞ മനസോടെ തമ്പുരാട്ടിയെ അനുഗ്രഹിച്ചുകൊണ്ട് പാക്കനാര്‍ അവിടെ നിന്നും പോയി.

പാല്‍ക്കഞ്ഞിയുണ്ട വയറുമായി
നന്ദി തുടിക്കും മനസുമായി
പാക്കനാര്‍ മെല്ലെ നടന്നകന്നു
ഇല്ലത്തുനിന്നും നടന്നകന്നു.

പിന്നെ കുറെ നാളത്തേക്ക് പാക്കനാര്‍ ആ പ്രദേശത്തേക്കു വന്നതേയില്ല. ദിനരാത്രങ്ങള്‍ പലതും കടന്നു പോയി. പൗര്‍ണ്ണമിയും അമവാസിയും നിരവധി വട്ടം കടന്നു പോയി.

ഒരു ദിവസം പാക്കനാര്‍ അവിടെയും ഇവിടെയും ചുറ്റിത്തിരിഞ്ഞ് ഒരെത്തും പിടിയുമില്ലാത്ത വഴിയിലൂടെ മടങ്ങുകയായിരുന്നു. ഒട്ടും വിചാരിക്കാതെ അദ്ദേഹം എത്തിച്ചേര്‍ന്നത് മുമ്പൊരിക്കല്‍ പാല്‍ക്കഞ്ഞി വിളമ്പിക്കൊടുത്ത നല്ലവളായ തമ്പുരാട്ടിയുടെ ഇല്ലത്തിനു സമീപത്താണ്.

പാക്കനാര്‍ നന്ദിപൂര്‍വം ആ വീടിന്റെ സമീപത്തേക്കു നോക്കി അപ്പോള്‍ കണ്ടതൊ?

ഇല്ലത്തിന്‍ മുറ്റത്തു കൂടി നില്പ്പും
പത്തുപന്ത്രണ്ടാളുകള്‍ ദു:ഖമോടെ
കേക്കാമുറകെയകത്തുനിന്നും
ആരോ കരയുന്ന ദീനനാദം!

എന്തോ ഇവിടെ സംഭവിച്ചുണ്ടല്ലോ! എന്താണാവോ? പാക്കനാര്‍ക്ക് ഒന്നും മനസിലായില്ല. എട്ടും പൊട്ടും തിരിയാത്ത പോലെ അദ്ദേഹം നാലുപാടും നോക്കി . അങ്ങോട്ടു കയറിച്ചെന്ന് തിരക്കിയാലോ അതു വേണ്ട , അങ്ങോട്ടു ചെന്നാല്‍ എല്ലാവരും കൂടി തല്ലി പുറത്തു ചാടിച്ചെന്നു വരും !
പിന്നെ കാര്യമെന്തെന്നറിയാന്‍ എന്താണൊരു പോംവഴി ? പാക്കനാര്‍ ചിന്തിച്ചു ഉറക്കെ ഭിക്ഷ ചോദിക്കാം അപ്പോള്‍‍ ആളുകള്‍ തന്റെ അരികിലേക്കു വരുമല്ലോ അദ്ദേഹം ഉറക്കെ നീട്ടി വിളീച്ചു.

”പാവമൊരു പിച്ചക്കാരനാണേ
വല്ലതും നല്‍കണേ വീട്ടുകാരേ
വയറു പൊരിയുന്നു കഷ്ടമയ്യോ
വല്ലതും നല്‍കണേ വീട്ടുകാരേ!”

ഈ വിളീച്ചു കൂവല്‍ കേട്ടതോടെ അവിടെ കൂട്ടം കൂടി നിന്നവര്‍ ഒന്നടങ്കം ദേഷ്യത്തോടെ തിരിഞ്ഞു നോക്കി ഒരാള്‍ അലറി.

” ഹും ആരെടാ അത്? മരണ വീട്ടിലാണോടാ പിച്ചക്കു വരുന്നത് ? വകതിരിവില്ലാത്തവന്‍ ! കടന്നു പോകിനെടാ….”

ഒരു കൂട്ടമാളുകള്‍ പാഞ്ഞു വന്ന്
ഉന്തുന്നു തള്ളുന്നു പാക്കനാരെ
മറ്റൊരു കൂട്ടരോ കൈകള്‍ പൊക്കി
തല്ലാനൊരുങ്ങുന്നു പാക്കനാരേ!

ഇതിനിടയില്‍ പാക്കനാര്‍ പറഞ്ഞു :” തമ്രാക്കളേ, അടിയനു പിച്ച തരേണ്ട മരിച്ച ആളുടെ ശരീരം ഒന്നു കാണിച്ചു തരാന്‍ ദയവുണ്ടാകണം !”

” ഹോ ഈ അസത്തിനെ അകത്തു കടത്തരുത് ഇവന്‍ താണ ജാതിക്കാരനാ അകത്തു കടത്തിയാല്‍ ഇല്ലവും പരിസരവും അശുദ്ധമാകും ” ഒരു വയസന്‍ നമ്പൂതിരി വാശി പിടിച്ചു. അതോടെ എല്ലാവരും ഒരേ സ്വരത്തില്‍ പാക്കനാരെ ആട്ടിപായിക്കാന്‍ ശ്രമിച്ചു.

ഒച്ചയും ബഹളവും കേട്ട് ഇല്ലത്തെ തമ്പുരാട്ടി പുറത്തിറങ്ങി . എല്ലാവരും ചേര്‍ന്ന് ഒരാളെ തള്ളിപ്പുറത്താക്കാന്‍ ശ്രമിക്കുന്നു ആരാണയാള്‍ ? തമ്പുരാട്ടി തലയുയര്‍ത്തി നോക്കി.

തലതാഴ്ത്തി നില്‍ക്കുന്ന പാക്കനാരെ
തമ്പ്രാട്ടി വേഗം തിരിച്ചറിഞ്ഞു
ഇല്ലത്തു നിന്നുമിറങ്ങി മെല്ലെ
തമ്പ്രാട്ടിയങ്ങോട്ടടുത്തു ചെന്നു

അവിടെ കൂടി നിന്നവരോടായി തമ്പ്രാട്ടി പറഞ്ഞു.

” ആ മനുഷ്യന്റെ ആഗ്രഹമല്ലേ ശവശരീരം ഒന്നു കാണിച്ചു കൊടുത്തേക്കു ആരും തടയണ്ട!”

തമ്പുരാട്ടിയുടെ ഉറച്ച സ്വരത്തിലുള്ള തീരുമാനം കേട്ട് ചുറ്റും നിന്നവര്‍ ഇരുവശത്തേക്കും മാറി. ശാന്തസ്വരൂപനായ പാക്കനാര്‍ മെല്ലെ നടന്ന് അകത്തളത്തിലേക്കു കയറി.

അപ്പോഴാണു അവിടെ മരിച്ചു കിടക്കുന്നത് തമ്പുരാട്ടിയുടെ ഭര്‍ത്താവായ അപ്ഫന്‍ തിരുമേനിയാണെന്ന സത്യം പാക്കനാര്‍ക്ക് മനസിലായത്.

ഇല്ലത്തില്‍ ദീപമാം തമ്പുരാട്ടി
നല്ലവളായ തമ്പുരാട്ടി
വിങ്ങിക്കരയുന്ന കാഴ്ച കണ്ട്
പാക്കനാരേറെ വിഷണ്ണനായി

തമ്പുരാട്ടിയുടെ ദു:ഖം തീര്‍ത്തു കൊടുക്കേണ്ടത് തന്റെ കടമയാണെന്ന് പാക്കനാര്‍ വിചാരിച്ചു. അദ്ദേഹം ജഡത്തിനരികിലേക്ക് കുറെകൂടി അടുത്തു നിന്നു. ആളുകള്‍ തമ്മില്‍ തമ്മില്‍ പിറുപിറുത്തു. ” ഛീ എല്ലാം കുട്ടിച്ചേറാക്കി ! വഷളന്‍!”

പാക്കനാര്‍ ഇതെല്ലാം കേട്ടു. പക്ഷെ അദ്ദേഹം ഒന്നും ഗൗനിച്ചില്ല. കുറെ നേരം മൗനമായി നിന്ന് പ്രാര്‍ത്ഥിച്ചു. പിന്നെ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ടു. അവസാനം രണ്ടു കൈകളുയര്‍ത്തി ജഡത്തിന്റെ നെറുകില്‍ ഒന്നു തൊട്ടു!

അത്ഭുതം! മരിച്ചു കിടന്ന നമ്പൂര്യച്ചന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ മന്ദം മന്ദം ഉണര്‍ന്നെണീറ്റു ! അയാള്‍ എഴുന്നേറ്റ് ചുറ്റും നിന്നവരോട് കുശലം പറയാന്‍ തുടങ്ങി.

ആളുകളോക്കെയുമത്ഭുതത്താല്‍
അമ്പരന്നങ്ങനെ നോക്കി നിന്നു
ഇക്കണ്ടതൊക്കെയും സത്യമാണോ
അല്ലെങ്കിലെങ്ങനെ വിശ്വസിക്കും?

ഈ മഹാത്ഭുതം കണ്ട് ആളുകള്‍ അമ്പരന്നു. അവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.
തമ്പുരാട്ടിയുടെ ഹൃദയം ആനന്ദത്താല്‍ തുടികൊട്ടി. തന്റെ മുന്നില്‍ നില്‍ക്കുന്നത് വെറുമൊരു പിച്ചക്കാരനല്ലെന്നും ഏതോ ദിവ്യശക്തിയുള്ള മാഹാത്മാവാണെന്നും അവര്‍ക്ക് ബോധ്യമായി.
അവിടെ കൂടി നിന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും അതിശയം അടക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ കൂടി അവര്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവര്‍ണ്ണനീയമായ ഒരു ദിവ്യ തേജസ് ആ മുഖത്ത് ഓളം വെട്ടുന്നത് അവര്‍ കണ്ടു. ഒരു കാര്യം അവര്‍ക്ക് തീര്‍ച്ചയായി

കണ്മുന്നില്‍ നില്പ്പതു ഭിക്ഷുവല്ല.
നാടുകള്‍ തെണ്ടുന്ന ഹീനനല്ല
ആളുകള്‍ സാദരം കൈകള്‍ കൂപ്പി
ആ നല്ല മര്‍ത്യനെ കൈവണങ്ങി

മരണവീട് അല്പ്പ നേരം കൊണ്ട് ഒരു കല്യാണ വീടുപോലെ ആനന്ദപൂരിതമായി. പാക്കനാരോട് എങ്ങിനെ നന്ദി പറയണമെന്നറിയാതെ ആളുകള്‍ കുഴങ്ങി. അവര്‍ വീണ്ടും വീണ്ടും കണ്ണെടുക്കാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു.

”ഇതെല്ലാം കണ്ട് പാക്കനാര്‍ ഉപദേശരൂപേണേ അവിടെ കൂടി നിന്നവരോടു പറഞ്ഞു ” ചങ്ങാതി മാരേ മനുഷ്യനെ മഹത്വമുള്ളതാക്കുന്നത് ജാതിയോ മതമോ അല്ല അവനിലുള്ള നന്മയാണ്. നിങ്ങളും നന്മയുടെ നിറകുടങ്ങളാകാന്‍ ശ്രമിക്കു”

അങ്ങകലെ സൂര്യന്‍ അസ്തമിക്കുകയാണ്. കുന്നിന്‍ മുകളിലൂടെ പൗര്‍ണ്ണമി ചന്ദ്രന്‍ പതുക്കെ തലയുയര്‍ത്തി വരുന്നത് എല്ലാവരും കണ്ടു.

പാക്കനാര്‍ അവിടെ നിന്നും യാത്ര പറഞ്ഞ് കുന്നും മലകളും കയറിയിറങ്ങി തന്റെ കൊച്ചു കുടിലിനെ ലക്ഷ്യമാക്കി നടന്നു.

തീരാത്ത തീരാത്ത നന്ദിയോടെ
തമ്പ്രാട്ടിയമ്മയും തമ്പുരാനും
കണ്‍കളില്‍ നിന്നു മറയുവോളം
പാക്കനാരെത്തന്നെ നോക്കി നിന്നു!

സഹൃദയരെ ‘ പാക്കനാരും നമ്പൂര്യച്ചനും ‘ എന്ന ഈ കൊച്ചു കഥ ഇവിടെ പൂര്‍ണ്ണമാകുന്നു.

ജാതിതന്‍ പേരു പറഞ്ഞൊരാളും
തമ്മില്‍ കലഹിക്കാന്‍ പോകരുതേ
ദൈവത്തിന്‍ മക്കളാം നമ്മളെല്ലാം
ഒരമ്മ പെറ്റ കിടാങ്ങളല്ലോ!
🌿〰🌿〰🌿〰🌿

Sunday, February 9, 2020

വനദുർഗ്ഗാ

➿➿➿➿🌼🚩🌼➿➿➿➿

                *🌹ദേവീകൽപം*🌹
                       ധ്യാനശ്ലോകങ്ങൾ


*10.വനദുർഗ്ഗാ*


*സൌവർണ്ണാംബുജമദ്ധ്യഗാം ത്രിനയനാം സൌദാമിനീസന്നിഭാം ചക്രം ശംഖവരാഭയാനി ദധതീമിപ്പോൾ കലാം ബിഭ്രതീം ഗ്രൈവേയാംഗദഹാരകുണ്ഡലധരാമാഖണ്ഡലാദ്യൈഃ സ്തുതാം ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖീം പാർശ്വസ്ഥപഞ്ചാനനാം .*

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

*♦സാരം♦*

       *_സ്വർണ്ണത്താമരപ്പൂവിൽ ഇരിയ്ക്കുന്നവളും , ത്രിനേത്രയും ഇടിമിന്നൽപോലെ പ്രകാശിയ്ക്കുന്നവളും , ചക്രവും ശംഖും വരദവും അഭയവും നാലു കൈകളെക്കൊണ്ടു ധരിച്ചവളും , ചന്ദ്രക്കലകൊണ്ടു അലങ്കരിച്ചവളും ഗൈവേയവും അംഗദങ്ങളും മാലകളും കുണ്ഡലങ്ങളും ധരിച്ചവളും ഇന്ദ്രാദിദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നവളും വിന്ധ്യപർവ്വതത്തിൽ വസിയ്ക്കുന്നവളും , ചന്ദ്രവദനയും സമീപത്തിൽ വാഹനമായ സിംഹത്തോടുകൂടിയവളുമായ ദുർഗ്ഗാഭഗവതിയെ ധ്യാനിയ്ക്കണം . ( പഞ്ചാനനൻ = സിംഹം . )........🌷🙏🏻_*

*ഹരി ഓം*

വ്യാഖ്യാത: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്

✍🏻 അജിത്ത് കഴുനാട്

➿➿➿➿🌼🚩🌼➿➿➿➿

ഈഴവർ

.ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ ആയ സമുദായം ആണ് ഈഴവര്‍ . ക്രിസ്ത്യാനിക്ക് ചൂണ്ടികാണിക്കാന്‍ ക്രിസ്തു എന്നാ മഹാ ഗുരു മാത്രമേ ഉള്ളൂ, മുസ്ലിമിന് മുഹമ്മദും...
 
 ഈഴവ ജനത യാത്ര തുടങ്ങുന്നത് ബുദ്ധനില്‍ നിന്നാണ് അത് സമ്പൂർണ്ണം  ആകുന്നതു ഗുരുദേവനിലും . എന്നാൽ   സ്വന്തം അസ്ഥിത്വം തിരിച്ചറിയാതെ, ആട്ടിൻ കൂട്ടത്തിൽ ജീവിച്ചു സ്വയം ആടായി കരുതിയ സിംഹത്തിന്റെ അവസ്ഥയിൽ ആണോ  ഇന്ന്  ഓരോ  ഈഴവനും  എന്ന് ന്യായമായും ഭയക്കേണ്ടി ഇരിക്കുന്നു. അത്രമാത്രം ഇരുട്ടിലാണ് ഇന്ന് ഈഴവ ജനത . കേവലം ആജ്ഞാനുവർത്തികളുടെ  ഒരു കൂട്ടം എന്നതിൽ കവിഞ്ഞു അവരിൽ ഇന്നൊന്നും  തന്നെ അവശേഷിക്കുന്നില്ല  
 😥🕉🚩ഈഴവർ ആയിരുന്നു തുണി നെയ്ത്തിൽ പ്രാഗൽഭ്യം ഉള്ളവർ, ഈഴവർ ആയിരുന്നു വൈദ്യശാസ്ത്രമായ ആയുർവേദത്തിൽ പ്രാഗൽഭ്യം ഉള്ളവർ, കേരളത്തിലെ എല്ലാ ഉൾമെങ്ങളിൽ വരെ ഈഴവരുടെ ഒരു വൈദ്യശാല ഉണ്ടായിരുന്നു. ,ഈഴവരുടെ കുലത്തൊഴിൽ വൈദ്യമായിരുന്നു. ഈഴവരായിരുന്നു അഷ്ട വൈദ്യന്മാർ ,രാജഭരണകാലത്ത് കൊട്ടാരത്തിൽ ചികിൽസിക്കാൻ മേൽജാതിക്കാരെ കിട്ടാത്തത് കൊണ്ട് ഈഴവരിൽ നിന്ന് നല്ല വൈദ്യന്മാരെ കണ്ടെത്തി പൂണൂൽ ഇടുവിച്ചവരാണ് അഷ്ട വൈദ്യം തൈക്കാട്ട് മൂസ് മാർ , ഈഴവർ ആയിരുന്നു അയോധനകലയായ കളരിയിലും, മർമ്മ ചികിത്സയിലും(The - rappy ) പ്രാഗൽഭ്യം ഉള്ളവർ,  ഈഴവരായിരുന്നു വിഷചികിത്സയിൽ പ്രാഗൽഭ്യം ഉള്ളവർ, ഈഴവരായിരുന്നു ദേഹണ്ണത്തിൽ വിരുത് തെളിയിച്ചിരുന്നത്, ഇന്നും ഈഴവർ വീടുകളിൽ രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ്. , ഈഴവരായിരുന്നു ഏറ്റവും നല്ല കൃഷി ചെയ്ത് ജീവിച്ചവർ , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധിനിവേശത്തിലാണ് ഈഴവർക്ക് ഇതെല്ലാം നഷ്ടമായത്. നല്ല ദൈവ വിശ്വാസികളും, ആചാരനിഷ്ടയും, മിതമായ ജീവിതരീതിയും, അപാര സഹനശേഷിയും ഉണ്ടായിരുന്ന ഈഴവർ കമ്മുണെിസ്റ്റ് വിശ്വാസികളായ തോടെ എല്ലാം തകിടം മറിഞ്ഞു. വിടുകളിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ വരെ കമ്മ്യൂണിസ്റ്റ് ആശയത്തിൽ പൊളിച്ചുമാറ്റുകയോ, നോക്കാൻ ആളില്ലാതെ കാലഹരണപ്പെട്ടു പോകുകയോ ചെയ്തു. ഇതു മൂലം തലമുറയായി ദുരിതം അനുഭവിക്കേണ്ടി വന്നു. ആചാരനിഷ്ടയുണ്ടായിരുന്ന ഒരു സമൂഹം ദുർമാർഗ്ഗത്തിലൂടെ ചലിക്കുകയും നിത്യ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. വിദേശ മതവിശ്വാസികളായവർ അവരുടെ ആചാരങ്ങൾ മുറുകെപ്പിടിച്ച് ,രാഷ്ട്രീയ സപ്പോർട്ടും ,മതപരമായ സപ്പോർട്ടും കൊണ്ട് ഇന്ന് വിദ്യാഭ്യാസത്തിലും ,സർക്കാർ സ്ഥാപനങ്ങളിലും കഴിവ് തെളിയിച്ചു. ഈഴവരെ സഹായിക്കാൻ അപ്പോഴും അവൻ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലും ഉണ്ടായില്ല. മിക്ക രാഷ്ട്രിയ പാർട്ടികളും ഈഴവരെ ചട്ടുകമായി മാത്രം ഇന്നും ഉപയോഗിക്കുന്നു , ഈഴവരെപ്പോലെ ഇത്രയേറെ കർമ്മശേഷിയും, ഉൽസാഹമുള്ള ഒരു സമൂഹം വേറെയില്ല ,നിഷ്കളങ്ക രായ ഈ സമൂഹത്തെ ഇന്നും രാഷ്ട്രീയക്കാരായവർ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആദ്യകാല മുഖ്യമന്ത്രിമാരിൽ നട്ടെല്ലുള്ള ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നു ഈഴവനായ R ശങ്കർ ,അദ്ദേഹത്തെ ആ കസേരയിൽ അധിക നാൾ തുടരാൻ അന്നത്തെ ജാതി സമ്പ്രദായക്കാർക്കും, മതക്കാർക്കും സഹിക്കാൻ പറ്റിയില്ല. ആദ്ദേഹം മുഖ്യമന്ത്രി പദം രാജിവച്ചു പോയി , R ശങ്കറിനെ സ്മ രിക്കുന്ന ഒരു ചടങ്ങ് പോലും കേരളത്തിലെ കോൺഗ്രസ്സുകാർ നടത്തിയതായി കേട്ടിട്ടില്ല.  എന്തിന് ഏറെ പറയുന്നു  ശ്രീ നാരായണ ഗുരു എന്ന ലോകത്തെ ഏറ്റവും വലിയ ഒരു മഹാനെ പ്രസവിച്ചതും ഒരു ഈഴവ സ്ത്രീയാണ് ,കേരളത്തിലെ മൊത്തം രാഷ്ട്രീയക്കാർ കൂടി ചെയ്താൽ തീരാത്ത അത്രയും കാര്യങ്ങൾ ചെയ്ത ' മൺമറഞ്ഞു പോയ ശ്രീ നാരായണ ഗുരുവിനെ പോലും സമരിക്കാതെ കടന്നു പോകുകയാണ് കേരളത്തിലെ ജനങ്ങളും, രാഷ്ട്രീയക്കാരും. ശ്രീ നാരായണ ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാലയ്ക്ക പേരിടാൻ പോലും ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് അറപ്പാണ് ,കാരണം വേറൊന്നുമല്ല മറ്റു സംഘടിത വിദേശ മതവിശ്വാസികളുടെ വോട്ട് കുറഞ്ഞാലോ എന്ന പേടിയാണി വർക്ക്  ,അതുകൊണ്ട് തന്നെ കേരളം ഇന്ന് ശ്രീനാരായണ ഗുരുവിനെ നിന്നിക്കുന്നവരുടെ നാടായി മാറി ,ഇല്ലെങ്കിൽ മാറ്റി , ഒരു ശാപം കിട്ടിയ ജാതിപോലെയായി കേരളത്തിലെ ഈഴവരുടെ സ്ഥിതി ,കഴിവുകൾ ഉണ്ടായിട്ടും കഴിവുകൾ തെളിയിക്കാൻ സാഹചര്യമില്ലാതെ ദയനീയമായി ജിവിതത്തെ നോക്കി നിന് ജീവിച്ച് തീർക്കുകയാണ് കേരളത്തിലെ പാവപ്പെട്ടവരും ,നിഷ്കളങ്ക രു മായ പാവം ഈഴവർ ,😥😥😥🚩🚩🚩