Total Pageviews

Tuesday, January 11, 2022

അയ്യാഗുരു

അയ്യാഗുരു 



ശങ്കരാചാര്യര്‍ക്കുശേഷം കേരളത്തില്‍ വലിയ ശിഷ്യസമ്പത്തിനുടമയായ മഹായോഗിവര്യനായിരുന്നു തൈക്കാട് അയ്യാസ്വാമികള്‍. വിവിധ ജാതിമത വിഭാഗത്തില്‍പ്പെട്ടവരെയും വനിതകളെയും ശിഷ്യഗണങ്ങളില്‍പ്പെടുത്തി എന്നത് മറ്റൊരു പ്രത്യേകതയായിരുന്നു. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, മക്കിടി ലബ്ബ, തക്കല പീര്‍മുഹമ്മദ്, പേട്ടയില്‍ ഫെര്‍ണാണ്ടസ്, സ്വയംപ്രകാശ യോഗിനി അമ്മ, കൊല്ലത്തമ്മ, മണക്കാട് ഭവാനി തുടങ്ങി അന്‍പതിലധികം പ്രഗത്ഭരുടെ ശിഷ്യഗണമുണ്ടായിരുന്നു.

ജാതിഭ്രാന്ത് അതിന്റെ അത്യുന്നതിയില്‍ നിന്നകാലത്ത് കേരളത്തില്‍ ജാതി മത വര്‍ഗ്ഗവര്‍ണ്ണലിംഗഭേദമെന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളില്‍ ഉള്ളവര്‍ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു അയ്യസ്വാമികള്‍. തിരുവനന്തപു

രത്ത് തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടൊപ്പം പുലയസമുദായത്തില്‍ ജനിച്ച അയ്യങ്കാളിയെയുമിരുത്തി അയിത്തോച്ചാടനത്തിനായി 'പന്തിഭോജനം' നടത്തി. ആധുനിക ലോകത്തില്‍ ആദ്യമായി പന്തിഭോജനം ആരംഭിച്ചതു അയ്യാസ്വാമികളായിരുന്നു. തുടര്‍ന്ന് സവര്‍ണ്ണര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ എന്നാക്ഷേപിച്ചു.  

'ഇന്ത ഉലകത്തിലെ

ഒരേ ഒരു മതം താന്‍

ഒരേ ഒരു ജാതി താന്‍

ഒരേ ഒരു കടവുള്‍ താന്‍'  

എന്നായിരുന്നു ഇതിനോട് അയ്യാ സ്വാമികളുടെ മറുപടി. അയ്യാഗുരു പഠിപ്പിച്ച ഈ വരികളാണ് വര്‍ഷങ്ങള്‍ക്കുശേഷം 'ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യര്‍ക്ക്' എന്ന് നാരായണഗുരു മലയാളീകരിച്ചത്. അയ്യാസ്വാമികളാകട്ടെ 18 തമിഴ് സിദ്ധന്മാരിലൊരാളായിരുന്ന തിരുമൂലരുടെ 'ഒന്‍ റേ കുലം ഒരുവനേ ദേവനും അന്‍ റേ നിനൈമിന്‍ നമനില്‌പൈ നാളുമേ' എന്ന വരികളില്‍ നിന്നാണ് ഈ തത്വം ഉള്‍ക്കൊണ്ടത്. ��

പൂണൂലിന്റെ പ്രാധാന്യം

പൂണൂലിന്റെ പ്രാധാന്യം :

നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.
യജ്ഞോപവീതത്തിലെ 3 നൂലുകൾ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.
പൂണൂലിന്റെ മൂന്ന് അടുക്കുകളിലും കൂടി ആകെ 9 നൂലിഴകളുണ്ടെന്ന് പറയാം. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.
അതിങ്ങനെയാണ്:

പ്രണവം (ഓംകാരം)
അഗ്നി
നാഗം
സോമം
പിതൃക്കൾ
പ്രജാപതി
വസു
യമൻ
ദേവതകൾ.

യഥാർത്ഥത്തിൽ പൂണൂൽ ഒരു ജാതി മേൽക്കോയ്മയുടെ അടയാളമല്ല, അങ്ങനെയാക്കി തീർത്തതാണ്.

ഗുരുക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ ഒരു നൂലിന്റെയും കെട്ടിന്റെയും ആവശ്യമില്ല, പഞ്ചശുദ്ധി മാത്രം മതി.

Wednesday, September 30, 2020

സന്മാർഗ കഥകൾ-തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ


*"തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ …"*

ഒരു കച്ചവടക്കാരന്‍ എന്നും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത്‌ പതിവായി നടക്കുമായിരുന്നു…
പതിവായുള്ള ആ പ്രവര്‍ത്തിക്കിടയില്‍ അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചു .കടല്‍ തീരത്ത് തന്റെതല്ലാതെ മറ്റൊരു അദൃശ്യമായ മറ്റൊരു കാല്‍പാട് കൂടി ഉണ്ടെന്ന കാര്യം .!!അത് ദൈവത്തിന്റെ കാല്‍പ്പാടു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.പിന്നീട് അയാള്‍ തന്റെ ആകുലതകളും സന്തോഷങ്ങളും പങ്കുവച്ചു. അദേഹത്തിന്റെ ദിനങ്ങള്‍ ആഹ്ലാദം നിറഞ്ഞതായി. ജീവിതത്തിനു പുതിയ മാനങ്ങള്‍ കൈവന്നു. ബിസ്സിനെസ്സ് അതിന്റെ പരകോടിയിലെത്തി പുത്രന്മാര്‍ നല്ലനിലയില്‍
എത്തി .!!!
എന്നാല്‍ പെട്ടൊന്നോരുനാല്‍ ദൈവത്തിന്റെ കാല്‍പ്പാടുകള്‍ അപ്രത്യക്ഷമായി സ്വന്തം കാല്‍പ്പാടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു ..അതിനു ശേഷം ബിസ്സിനെസ്സ് തകര്‍ന്നു,ഭാര്യ രോഗിണിയായി ,മകന്‍ അപകടത്തില്‍ പെട്ട് ശയ്യാവലംബി ആയി.!!
.
എന്നാല്‍ അയാള്‍ പ്രശ്നങ്ങളെ ധീരമായി നേരിട്ടു.!ബിസ്സിനെസ്സ് വീണ്ടും ലാഭത്തിലായി ജീവിതം നല്ല അവസ്ഥയിലേയ്ക്കു മടങ്ങിവന്നു ..പക്ഷെ അയാള്‍ ഒരിക്കലും തന്റെ കടല്‍ത്തീരത്ത്‌ കൂടിയുള്ള സവാരി ഒഴിവാക്കിയിരുന്നില്ല .ദൈവത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടില്ലെന്നു മാത്രം ..
.
എന്നാല്‍ പെട്ടോന്നോരുനാൾ വീണ്ടും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു കാണുകയായി ..!! വളരെയധികം സങ്കടത്തോടും അതിലധികം പരിഭവത്തോടും അദ്ദേഹം ദൈവത്തോട് ചോദിച്ചു ..”എന്റെ കഷ്ടകാല സമയത്ത് അങ്ങ് എവിടെയായിരുന്നു ….!!ആ സമയങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങയുടെ കാല്‍പ്പാടുകള്‍ എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ .അപ്പോള്‍ ദൈവത്തിന്റെ ശാന്ത സ്വരത്തിലുള്ള ശബ്ദം അയാള്‍ക്ക്‌ കേള്‍ക്കായി …”മകനെ നീ നിന്റെ കഷ്ട കാലങ്ങളില്‍ പതിഞ്ഞു കണ്ട കാല്പാടുകള്‍ നിന്റെതായിരുന്നില്ല അവ എന്റേതായിരുന്നു …കാരണം നിന്റെ കഷ്ടകാല സമയങ്ങളില്‍ ഉടനീളം നിന്നെ ചുമലിലേറ്റി ഞാന്‍ നടക്കുകയായിരുന്നു”

 * 

Sunday, September 27, 2020

എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ..

*🌻ശുഭചിന്ത🌻*

*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....!*

_സര്‍വസംഗ പരിത്യാഗി ആയിട്ടാണ് ആ യോഗി അറിയപ്പെട്ടിരുന്നത്.._

*അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം..., ഒടുവില്‍ അതും വലിച്ചെറിഞ്ഞു...*

_കൈത്തലം കൂട്ടിപ്പിടിച്ചാല്‍ കഴിക്കാനുള്ള പാത്രമായി അത് ഉപയോഗിക്കാം, പിന്നെന്തിന് സ്വന്തമായി ഒരു പാത്രം എന്നായിരുന്ന‌ു ആ ത്യാഗിയുടെ വിശദീകരണം..... ഇനി ആകപ്പാടെയുള്ളത് ഒരു കൗപീനം മാത്രം...._

*രാവിലെ ഗ്രാമത്തിലെ കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടിലെ ഒരു കല്ലില്‍ അദ്ദേഹം ഇരിക്കും...*

_അന്തിയാവോളം ആ ഇരുപ്പ് തന്നെ, പിന്നെ എഴുന്നേറ്റു പോകും...._

*അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ യോഗി കാവിനു മുന്നിലെത്തിയപ്പോള്‍, താന്‍ പതിവായി ഇരുന്ന കല്ലില്‍ മറ്റൊരു സന്യാസി ഇരിക്കുന്നു....!*

_ത്യാഗിയുടെ സംയമനം വിട്ടുപോയി..._

*അദ്ദേഹം സന്യാസിയുടെ അടുത്ത് ചെന്ന് പറഞ്ഞു...,*

_“ഹും… അതെന്റെ കല്ലാ, മാറിയിരിക്കൂ…. എനിക്കിരിക്കണം.”_

*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....🤭*

_കൗപീനധാരിക്കും കല്ലിനോട് മമത ഉണ്ടായി. അത് അഹങ്കാരത്തെ ഉത്തേജിപ്പിച്ചു. ത്യാഗികളുടെ അവസ്ഥ ഇതാണെങ്കില്‍ ലൗകികരായ നമ്മുടേതോ...🤔_

*എന്തിലെങ്കിലും ഒന്നില്‍ ഒട്ടി നില്ക്കാതെ സാധാരണ മനുഷ്യര്‍ക്ക് ലോകത്തില്‍ ജീവിക്കുക അസാദ്ധ്യം....*

_അതുകൊണ്ട് *നമുക്ക് സ്നേഹിക്കാനും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്വന്തമാക്കാനും എന്തെങ്കിലുമൊന്ന് ഉള്ളത് നന്ന്.* പക്ഷേ അത് നിസാരകാര്യങ്ങളിലാകരുത്..._

*മഹത്തായ കാര്യങ്ങളില്‍ ഈശ്വരനില്‍ ഒട്ടി നില്ക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. അതിൽ കൂടി ശാന്തിയും സമാധാനവും നമുക്ക് സ്വന്തമാകും. ആ സ്വാര്‍ത്ഥത അപകടം വരുത്തുകയില്ല...🙏*

🌻🌻🌻®️🌻🌻🌻

Tuesday, August 18, 2020

യുധിഷ്ഠിരനോട് യക്ഷൻ ചോദിക്കുന്നത്

മഹാഭാരതം വനപർവത്തിൽ ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പരയുണ്ട് .. പാണ്ഡവരുടെ വനവാസകാലം.. യുധിഷ്ഠിരനോട് യക്ഷൻ ചോദിക്കുന്നത്. 🌷

👉🏻സൂര്യൻ ഏതിൽ ഊന്നി നിൽക്കുന്നു?
💬 *സത്യത്തിൽ*

👉🏻ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? - 
💬 *അമ്മ*

👉🏻ആകാശത്തെക്കാൾ ഉയർന്നത്‌ -
💬 *അച്ഛൻ*

👉🏻കാറ്റിനെക്കാൾ വേഗം കൂടിയത്? -
💬 *മനസ്സ്*

പുല്ലിനെക്കാളെറെയുള്ളത്? -💬 *ചിന്തകൾ*

👉🏻ഹ്യദയമില്ലാത്തത്? -
💬 *കല്ല്
*
👉🏻മരണമടുത്തയാളുടെ മിത്രം? 
💬 *ദാനം*

👉🏻സുഖത്തിന് ആശ്രയം? - 
💬 *ശീലം*

👉🏻ശ്രേഷ്ഠമായ സ്വത്ത്? -
💬 *അറിവ്*

👉🏻ഏറ്റവും വലിയ ലാഭം? - 
💬 *ആരോഗ്യം*

👉🏻ഏറ്റവും വലിയ സുഖം? - 
💬 *സന്തുഷ്ടി*

പരമമായ ധർമ്മം? - 
💬 *ആരെയും ഉപദ്രവിക്കാതിരിക്കൽ*

👉🏻ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? - 
💬 *മനസ്സിനെ*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല? - 
💬 *ക്രോധത്തെ*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? -
💬 *അതിമോഹത്തെ.*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? -
💬 *അഹങ്കാരത്തെ*

👉🏻അജ്ഞതയെന്നാൽ? - 
💬 *കടമകൾ അറിയാത്തത്*

👉🏻ലോകത്തെ മൂടിയിരിക്കുന്നതെന്ത്‌?  💬 **അജ്ഞത* *
👉മനുഷ്യന് ഏറ്റവും മഹത്തരമായത് എന്ത്🀠 
💬 *നല്ല പെരുമാറ്റം അഥവാ സ്വഭാവം* 

നല്ലത് എന്ന് തോന്നിയാൽ ഇത് ജീവിതത്തിൽ കൊണ്ടുവരിക. മറ്റുള്ളവർക്കു പകർന്നു കൊടുക്കുക.

ചെമ്മന്തിട്ട മഹാദേവക്ഷേത്രം

🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 38_* 

*ചെമ്മന്തിട്ട മഹാദേവക്ഷേത്രം* 

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

തൃശ്ശൂരിൽനിന്ന് പന്നിത്തടം വഴിയുള്ള കുന്നംകുളം വണ്ടിയിൽ കയറിയാൽ ചെമ്മന്തിട്ട ബസ് സ്റ്റോപ്പിൽ ഇറങ്ങാം. അവിടെനിന്ന് 4 ഫർലോങ്ങ് നടന്നാൽ ക്ഷേത്രത്തിലെത്താം.

സ്വയംഭൂവായ ശിവലിംഗത്തിന് ഏകദേശം ഒരാൾ ഉയരം കാണും.  ഒത്ത ശ്രീകോവിലിൽ മഹാദേവൻ കിഴക്കോട്ട് ദർശനം ചെയ്ത് വാണരുളുന്നു. സതീദഹനം കഴിഞ്ഞ് രൗദ്രഭാവത്തിലുള്ള നിൽപ്പാണ്. ആ മുഖത്തേക്ക് നോക്കാൻ തന്നെ സർവ്വരും ഭയപ്പെടും. പുലിയന്നൂർ മലയിലേക്കാണ് തന്ത്രിസ്ഥാനം. രണ്ടുനേരം പൂജയുണ്ട്. ഉപദേവതകൾ അയ്യപ്പൻ, ഗണപതി, ഭഗവതി, നാഗൻ, നരസിംഹം, എന്നിവരാണ്. പൂജകൊട്ടും കഴകക്കാരും നാട്ടുകാരുടെ പങ്കാളിത്തവും ധാരാളമുണ്ട്. ദേവസ്വം ബോർഡാണ് ക്ഷേത്രം ഭരണം. മഠത്തിൽ മന, കണ്ടൻജാത മന, ഓക്കിമന, വെമ്മനത്തൂർ മന, കുറിയേടത്ത് മന, നെടുമ്പഴി മന, ചേന്നാസ്മന, കല്ലൂർ മന, അകമഴി മന തുടങ്ങി 13 മനക്കാരുടെ ക്ഷേത്രമായിരുന്നു. ഊരായ്മക്കാരിലെ കുറിയേടത്ത് മനയ്ക്കലെ താത്രിക്കുട്ടിയുടെ സ്മാർത്തവിചാര കഥ പ്രസിദ്ധമാണ്.

മീനമാസത്തിലാണ് ഉത്സവം. ഉത്രട്ടാതി കൊടികയറി തിരുവാതിര ആറാട്ടായി സമാപിക്കുന്നു. കൂടാതെ ശിവരാത്രിയും ആഘോഷിച്ചുവരുന്നുണ്ട്. മിഥുനമാസത്തിലെ ചിത്ര നക്ഷത്രം പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

ചെമ്മന്തിട്ട മഹാദേവൻ, പന്നിയൂർ നിന്നും ഭയപ്പെട്ടോടിയെത്തിയ നമ്പൂതിരിമാർക്ക് അഭയം നൽകി എന്നാണ് വിശ്വാസം. സമ്പന്നമായ വള്ളുവനാട് കൈവശപ്പെടുത്തുവാൻ സാമൂതിരി ആഗ്രഹിച്ചു. അപ്പോഴാണ് പന്നിയൂർ ഗ്രാമക്കാരും ശുകപുരം ഗ്രാമക്കാരും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ച് പന്നിയൂർക്കാർ സാമൂതിരിയുടെയും ശുകപുരക്കാർ വെള്ളാട്ടിരിയുടെയും പക്ഷം പിടിച്ചു. പന്നിയൂർ ഗ്രാമക്കാർ ഒരു ക്ഷേത്രം നിർമ്മിച്ച് അതിൽ ശിവനെ പ്രതിഷ്ഠിക്കാൻ ഒരുങ്ങി. ഇതറിഞ്ഞ ശുകപുരക്കാർ ക്ഷേത്രം ചുട്ടെരിച്ചു. ആകെ ബഹളമായി. ഭയപ്പെട്ട് ഒരുകൂട്ടം ഓടി ചെമ്മന്തിട്ടയിലെത്തി. അവർ ക്ഷേത്രത്തിനു സമീപം താമസിച്ചു. അവരൊക്കെ തന്നെയായിരിക്കാം പിന്നീട് ക്ഷേത്രത്തിലെ ഉടമകളായത്.

ആദ്യകാലത്ത് ക്ഷേത്രത്തിൽ വാരസദ്യ നടന്നിരുന്നു. കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്തവർ ചെമ്മന്തിട്ട മഹാദേവന്റെ അനുഗ്രഹം വാങ്ങിയിരുന്നു.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️